02:11 AM

May 24, 2026

ക്ഷേത്രങ്ങൾ
തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം
ആറായിരം വര്‍ഷത്തെ കാലപ്പഴക്കം പറയുന്ന ഒരു മഹാക്ഷേത്രത്തിന്‍റെ പുണ്യസാന്നിധ്യം കൊണ്ട്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭക്തലക്ഷങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ് തൃക്കൊടിത്താനം.  ബഹുമാനിക്കപ്പെടുന്ന രാജധാനി എന്ന് അര്‍ത്ഥമുള്ള തിരുകടിത്താനം എന്ന നാമപദത്തില്‍ നിന്ന് രൂപാന്തരപ്പെട്ട് തൃക്കൊടിത്താനമായി മാറിയ ഇവിടേക്ക് ചങ്ങനാശ്ശേരി ഠൗണില്‍ നിന്ന് കവിയൂര്‍- മല്ലപ്പള്ളി റൂട്ടില്‍ കേവലം മൂന്ന് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.  ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ എഴുപതാമത്തേതാണെന്നു വിശ്വസിക്കപ്പെടുന്ന, ഐതിഹ്യപരമായും ആചാരപരമായുമൊക്കെ ഒട്ടേറെ വ്യത്യസ്തകകള്‍ പുലര്‍ത്തുന്ന തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രമാണ് ഈ കൊച്ചുഗ്രാമപ്രദേശത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തിട്ടുള്ളത്. പഴയ മലയാളത്തിന്‍റെ ഭാഗമായ, തിരുവട്ടാര്‍ മുതല്‍ തിരുനാവായ വരെ നീണ്ടുകിടക്കുന്ന വിശാല ഭൂപ്രദേശത്തെ 12 മലൈനാട് തിരുപ്പതികളില്‍ ഒന്നായി വിശ്വസിച്ചുപോരുന്ന തൃക്കൊടിത്താനം ക്ഷേത്രം അഗ്നിദേവനാല്‍ പ്രതിഷ്ഠിക്കപ്പെട്ട, പഞ്ചപാണ്ഡവരില്‍ അഞ്ചാമനായ സഹദേവനാല്‍ പൂജിച്ചുപോന്നിരുന്ന ക്ഷേത്രം കൂടിയാണത്രേ. വനവാസക്കാലത്ത് പഞ്ചപാണ്ഡവന്‍മാര്‍ ഈ പ്രദേശത്ത് തങ്ങള്‍ക്ക് ആരാധിക്കുവാനായി അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങല്‍ സ്ഥാപിച്ചിരുന്നു എന്നും, ഈ അഞ്ചു ക്ഷേത്രങ്ങള്‍ പില്‍ക്കാലത്ത് പാണ്ഡവ തിരുപ്പതി എന്നറിയപ്പെടാന്‍ തുടങ്ങി എന്നുമാണ് പറയപ്പെടുന്നത്. ......
'അംബാജി' ശക്തിപീഠങ്ങളിലെ ശക്തിദുര്‍ഗ്ഗ
അറിയപ്പെടുന്ന അന്‍പത്തൊന്ന് ശക്തിപീഠങ്ങളിലൊന്നാണ് ഗുജറാത്തിന്‍റെയും രാജസ്ഥാന്‍റെയും അതിര്‍ത്തി പങ്കിടുന്ന 'ബനാസ്കാന്ത' ജില്ലയിലെ 'അരാസുര്‍' എന്നറിയപ്പെടുന്ന പര്‍വ്വതനിരകളോടു ചേര്‍ന്നുകിടക്കുന്ന 'അംബാജി' എന്ന ചെറുപട്ടണം   ഇവിടെയാണ് പ്രസിദ്ധവും എന്നും ദേവീചൈതന്യം നിറഞ്ഞുനില്‍ക്കുന്നതും ഭഗവത് സാമീപ്യം വിളിച്ചോതുന്നതുമായ പുണ്യ ആരാധനകേന്ദ്രവും ശക്തിസ്വരൂപിണിയായ അംബാജി മാതാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ അംബാജിയെന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്ഥലം 'ആരവല്ലി' മലനിരകളിലെ 'ഗബ്ബര്‍' കുന്നുകളോട് ചേര്‍ന്നുകിടക്കുന്നതും 'സരസ്വതി' നദിയുടെ ഉത്ഭവസ്ഥാനത്തോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ......